ഓണം കഴിഞ്ഞതോടെ കേരളത്തിന്റെ ഖജനാവ് വീണ്ടും ശൂന്യമായതായി റിപ്പോർട്ട്.
എന്നെ ഏറെ ചിരിപ്പിക്കുന്ന ഒന്നാണി “ഖജനാവ് കാലി” റിപ്പോർട്ട്. കാരണം ഇടക്കിടക്ക് ഈ റിപ്പോർട്ട് വരും. ചിലപ്പോൾ വെണ്ടക്ക വണ്ണത്തിൽ. ഭരണം മാറുമ്പോൾ പുതിയ ധനമന്ത്രി ഉറപ്പായിട്ടും ഈ വാക്യം പറഞ്ഞിട്ടുണ്ടാകും. സംശയമുള്ളവർ ഒന്നു ഗുഗിൾ ചെയ്ത് നോക്കിയാൽ മതി.
എന്നാൽ ഇടക്കിടക്ക് കാലിയാവുന്ന ഖജനാവ് എന്നെങ്കിലും നിറഞ്ഞിട്ടുണ്ടോ? ഞാൻ ഒന്നു ശ്രമിച്ചുനോക്കി. എവിടെ ട്രോളിൽ മാത്രം. ഒരു മന്ത്രിയും പറയുന്നില്ല ഖജനാവ് നിറഞ്ഞ കാര്യം.
ഇത്തവണ ഗുഗിൾ ചെയ്തപ്പോൾ രസകരമായ ഒരു വാർത്ത കിട്ടി. 1857ൽ ദിവാൻ മാധവറാവു ചാർജ്ജ് എടുത്തപ്പോൾ തന്നെ തിരുവിതാംകൂർ ഖജനാവ് കാലിയായിരുന്നു.
റാഡിക്കലായുള്ള മാറ്റമല്ല
എല്ലാവരും പിരിഞ്ഞുപോണം
മുരളി തുമ്മാരുകുടി
Leave a Comment