പൊതു വിഭാഗം

വീണ്ടും ഒരു ദാരുണ മരണം

പെരുമ്പാവൂരിൽ ഒരു വിദ്യാർത്ഥിനി കൂടി കൊല്ലപ്പെട്ടു എന്ന വാർത്ത ഏറെ നടക്കുന്നു. കൊലക്ക് പിടിയിലായിരിക്കുന്നത് ഒരു മറുനാടൻ തൊഴിലാളിയായതുകൊണ്ട് പഴയൊരു വധക്കേസിന്റെ ഓർമ്മകൾ വീണ്ടും വരുന്നു.
 
കൊല്ലപ്പെട്ട കുട്ടിക്ക് ആദരാഞ്ജലികൾ, കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. കൊലയാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകുകയും വേണം.
 
മറുനാടൻ തൊഴിലാളികളോട് പരമാവധി കരുണയും കരുതലും മലയാളികൾ കാണിക്കണമെന്ന് എപ്പോഴും പറയാറുള്ള ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങൾ വ്യകതിപരമായി ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. മറുനാട്ടുകാരുടെ ക്ഷേമവും മറുനാട്ടുകാരും മലയാളികളും തമ്മിൽ വിശ്വാസം ഉണ്ടാകുന്നതിനുമുള്ള സാധ്യതയും ഇത്തരം സംഭവങ്ങൾ കുറക്കുന്നു. മറുനാട്ടുകാരുടെ ക്ഷേമം ഉറപ്പാക്കുന്നത് പോലെ പ്രധാനമാണ് നാട്ടുകാരുൾപ്പടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതും. ഈ കാര്യങ്ങൾക്കുള്ള ചർച്ചയും പദ്ധതികളും ഉണ്ടാകണം. ഇനിയൊരു മരണം കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ.
 
മുരളി തുമ്മാരുകുടി
 
https://www.mathrubhumi.com/news/kerala/the-girl-was-stabbed-to-death-at-perumbavoor-1.3016770

Leave a Comment