പൊതു വിഭാഗം

കൊറോണക്കാലത്തെ നഷ്ടങ്ങൾ!

ശാലേം സ്കൂളിൽ പഠിക്കാൻ ചെല്ലുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ടീച്ചറായിരുന്നു ബേബി ടീച്ചർ. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മാത്യു സാറിന്റെ ഭാര്യയാണ് ടീച്ചർ എന്നറിഞ്ഞപ്പോൾ സ്നേഹം പിന്നെയും കൂടി.

ടീച്ചർക്കും സാറിനും ഞങ്ങൾ കുട്ടികൾ മക്കളെപ്പോലെ ആയിരുന്നു. കുട്ടികളുടെ വിഷമങ്ങൾ – അത് ഭക്ഷണമില്ലാത്തതാണെങ്കിലും ഫീസ് കൊടുക്കാൻ പണമില്ലാത്തതാണെങ്കിലും – അവർ അറിഞ്ഞിരുന്നു. അതിനുള്ള പരിഹാരങ്ങൾ ചെയ്തിരുന്നു.

കൊറോണക്കാലത്തെ മരണങ്ങളുടെ ഏറ്റവും വലിയ ബുദ്ധിമുട്ട് സ്നേഹിക്കുന്നവരെ അവസാനമായി ഒന്നു കാണാൻ കൂടി പറ്റില്ല എന്നതാണ്.

ശാലേം സ്കൂളിൽ പഠിച്ചിറങ്ങിയ പല തലമുറ കുട്ടികളൂടെ മനസ്സിൽ ടീച്ചർ എന്നുമുണ്ടാകും, ആ സ്നേഹവും!

മുരളി തുമ്മാരുകുടി

Image may contain: 1 person

Leave a Comment